ആരാണ് വികാസ് എഞ്ചിന് ഉണ്ടാക്കിയത്, അതിനുവേണ്ടി എത്ര കഷ്ടപ്പെട്ടു, ആരൊക്കെ അതിനെ സഹായിച്ചു, എതിര്‍ത്തു തുടങ്ങിയ കാര്യങ്ങളൊന്നും പൊതുജനത്തിന് അറിയില്ല. അതെല്ലാം അവരെ അറിയിക്കാനുളള ശ്രമമാണ് സിനിമയെന്നും നമ്പി നാരായണന് കൂട്ടിച്ചേര്‍ത്തു
നമ്പി നാരായണന് ഭൂമി വാങ്ങി നല്‍കിയതിന്റെ രേഖകള്‍ ഉണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ചാരക്കേസ് അട്ടിമറിക്കാനും കേസിൽ നിന്ന് രക്ഷപ്പെടാനും സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥർക്ക് നമ്പി നാരായണൻ ഭൂമി കൈമാറിയെന്നാണ് ഹര്‍ജിയിലെ പ്രധാനാരോപണം.
റോയും, ഐബിയും പറഞ്ഞിട്ടാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്ന് സിബി മാത്യൂസ് കോടതിയില്‍ വാദിച്ചു. അതോടൊപ്പം നമ്പി നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തി രണ്ടാം ദിവസം കേസ് സിബിഐ ഏറ്റെടുത്തു. അതിനാല്‍ തനിക്ക് നമ്പിനാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെന്നും സിബി മാത്യൂസ് കൂട്ടിച്ചേര്‍ത്തു.
പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസ് ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭയപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
നല്കിയ ഡോളറിന് പകരമായി ഐഎസ്ആര്‍ഒ രഹസ്യങ്ങള്‍ നമ്പി നാരായണന് ചോര്‍ത്തി നല്‍കിയെന്ന് മൊഴി നല്‍കാനാണ് തന്നെ പൊലീസുകാര്‍ നിര്‍ബന്ധിച്ചതെന്ന് ഫൗസിയ പറയുന്നു
കേസ് കെട്ടിച്ചമച്ചതാണ് എന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിന് പിന്നില്‍ ആരാണ് എന്ന് വ്യക്തമാകുകയും അവരെ നിയമത്തിനു മുന്നില്‍ എത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അന്വേഷണത്തിന് അര്‍ത്ഥമുണ്ടാകുകയുള്ളൂ. ഒന്നില്‍കൂടുതല്‍ ആളുകള്‍ ഗൂഡാലോചനക്ക് പിന്നിലുണ്ടാവാമെന്നും നമ്പി നാരായണന്
കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. റിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്ന് പറഞ്ഞ കോടതി മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു.